Psalms 114 (BOMCV)
1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നുംയാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ, 2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവുംഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു. 3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി,യോർദാൻനദി പിൻവാങ്ങി; 4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയുംമലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. 5 സമുദ്രമേ, നീ ഓടുന്നതെന്തിന്?യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്? 6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയുംമലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്? 7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക, 8 അവിടന്ന് പാറയെ ജലാശയവുംതീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.