Psalms 132 (IRVM2)
undefined ആരോഹണഗീതം. 1 യഹോവേ, ദാവീദിനെയുംഅവന്റെ സകലകഷ്ടതയെയും ഓർക്കണമേ. 2 അവൻ യഹോവയോടു സത്യംചെയ്ത്യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: 3 “യഹോവയ്ക്ക് ഒരു സ്ഥലം,യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ 4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല;എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 5 ഞാൻ എന്റെ കണ്ണിന് ഉറക്കവുംഎന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”. 6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട്വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. 7 നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന്അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. 8 യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായിഅങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. 9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയുംഅങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. 10 അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത്അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 11 “ഞാൻ നിന്റെ ഉദരഫലത്തെനിന്റെ സിംഹാസനത്തിൽ ഇരുത്തും; 12 നിന്റെ മക്കൾ എന്റെ നിയമവുംഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽഅവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന്യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല. 13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയുംഅതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 14 “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു;ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും. 16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും;എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. 18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;അവന്റെ തലയിലോ കിരീടം ശോഭിക്കും”.