Psalms 32 (BOMCV)
undefined ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. 1 ലംഘനം ക്ഷമിച്ചുംപാപം മറച്ചും കിട്ടിയ മനുഷ്യർ,അനുഗൃഹീതർ. 2 യഹോവ, പാപം കണക്കാക്കാതെയുംആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,അനുഗൃഹീതർ. 3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ,ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലംഎന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. 4 രാവും പകലുംഅങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെഎന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ. 5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞുഎന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,”എന്നു ഞാൻ പറഞ്ഞു.അപ്പോൾ എന്റെ പാപത്തിന്റെ കുറ്റംഅങ്ങു ക്ഷമിച്ചുതന്നു. സേലാ. 6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരുംഅവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവംഅവരെ എത്തിപ്പിടിക്കുകയില്ല. 7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ. 8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും. 9 വിവേകശൂന്യമായകുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നുഅല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം. 10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെഅവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു. 11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!