Isaiah 12 (BOMCV)
1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും:“യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു.അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും,അങ്ങയുടെ കോപം നീങ്ങിപ്പോകുകയുംഎന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. 2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു;അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.” 3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന്ആനന്ദത്തോടെ വെള്ളം കോരും. 4 അന്നാളിൽ നിങ്ങൾ പറയും:“യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക,അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. 5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു;ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ. 6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ,നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”