Psalms 98 (BOMCV)
undefined ഒരു സങ്കീർത്തനം. 1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.അവിടത്തെ വലതുകരവും വിശുദ്ധഭുജവുംഅവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു. 2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നുഅവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. 3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവുംവിശ്വസ്തതയും ഓർത്തിരിക്കുന്നു;നമ്മുടെ ദൈവത്തിന്റെ രക്ഷയെഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു. 4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക; 5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ, 6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക. 7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ. 8 നദികൾ കരഘോഷം മുഴക്കട്ടെ,മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ; 9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.അവിടന്ന് ലോകത്തെ നീതിയോടുംജനതകളെ ന്യായപൂർവമായും വിധിക്കും.