Psalms 101 (BOMCV)
undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടുംയഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും. 2 നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? പരമാർഥഹൃദയത്തോടെഞാൻ എന്റെ ഭവനത്തിൽ പെരുമാറും. 3 എന്റെ കണ്ണിനുമുന്നിൽഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;എനിക്ക് അവരുമായി യാതൊരു പങ്കുമില്ല. 4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല. 5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെഞാൻ നശിപ്പിക്കും;അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെഞാൻ സഹിക്കുകയില്ല. 6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;നിഷ്കളങ്കരായി ജീവിക്കുന്നവർഎനിക്കു ശുശ്രൂഷചെയ്യും. 7 വഞ്ചന പ്രവർത്തിക്കുന്നവരാരുംഎന്റെ ഭവനത്തിൽ വസിക്കുകയില്ല;വ്യാജം പറയുന്നവരാരുംഎന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല. 8 ദേശത്തിലെ സകലദുഷ്ടരെയുംഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;അധർമികളായ എല്ലാവരെയും ഞാൻയഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.