Psalms 11 (BOMCV)
undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവയിൽ ഞാൻ അഭയംതേടുന്നു.“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും: 2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്,അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെഎയ്തുവീഴ്ത്തേണ്ടതിനാണത്. 3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?” 4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു. 5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,അവിടത്തെ ഹൃദയം വെറുക്കുന്നു. 6 ദുഷ്ടരുടെമേൽ അവിടന്ന്എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി. 7 കാരണം യഹോവ നീതിമാൻ ആകുന്നു,അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;പരമാർഥികൾ തിരുമുഖം ദർശിക്കും.സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.